Wednesday, November 11, 2009

നമസ്കാരം

ഞാന്‍ എന്റെ ഹൃദയം നിങ്ങള്‍ക്കു പകുത്തു നല്‍കുന്നു .ഇതില്‍ ഞാന്‍ നിറയ്ക്കുന്ന വാക്കുകള്‍ ,വികാരങ്ങള്‍ അവ എനിക്ക് മാത്രം പ്രിയപെട്ടതാണ്.ഞാന്‍ എന്ന വാക്കോ  ഞാന്‍ എന്ന ഭാവമോ ഇതില്‍ നിറയെ കണ്ടേക്കാം .കുറെ ധാരണകള്‍ സാന്ദര്‍ഭികമായി ശരിയെന്നും തെറ്റെന്നും വ്യഖ്യനിക്കപെടുന്നതിനാല്‍ ഞാന്‍ അതില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ല എങ്കിലും എല്ലാറ്റിനെയും കുറിച്ചു എന്തെങ്കിലും ധാരണകള്‍ ഉണ്ടായിരിക്കണമെന്നു എനിക്ക് നിര്‍ബന്ധമാണ്‌ .എന്റെ ശരിതെറ്റുകള്‍ തിരഞ്ഞുകൊണ്ട്‌ എന്റെ സഹോദരങ്ങള്‍ അടിപിടി കൂടുന്നതു കാണാന്‍ ഒരു സുഖമാണ്.തികച്ചും സ്വാര്‍ത്ഥമായ ഒരു സുഖം.
                                            ഒരു പ്രവാസിയുടെ വിലാപങ്ങള്‍ എന്ന  പേര് എന്റെ പറച്ചിലുകള്‍ക്ക് നല്‍കിയത്  എന്റെ സുഹൃത്ത്‌ കുറ്റിക്കാട്ടൂര്‍കാരന്‍ ഫമീദ്‌ ആണ്.ഞാന്‍ അതിനെ അംഗീകരിക്കാന്‍ മനസ്സുകാട്ടിയില്ലെന്കിലും ആരുടേയും കൂട്ടിചെര്‍ക്കലുകളെ ഞാന്‍ എതിര്‍ക്കുന്നില്ല.എന്തിനാണ് ഒരു പ്രവാസി വിലപിക്കുന്നത്.പ്രവാസിയുടെ  അനുഭവങ്ങള്‍ അവനു മാത്രം സ്വന്തമാണ്..ഞാന്‍ എന്റെ അമ്മയെ എന്റെ നാടിനെ എന്തുകൊണ്ട് കൂടുതല്‍ ഇഷ്ടപെടണമെന്നു  അറിഞ്ഞത് ഈ ജീവിതത്തിലെ അനുഭവങ്ങള്‍ കൊണ്ട് മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്നിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചു ഞാന്‍ ബോധവാനാണ്.എനിക്ക് ഓരോ നിമിഷവും മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നു.നേരത്തെ പറഞ്ഞ പോലെ ഓരോ നിമിഷവും എന്റെ ധാരണകള്‍ എന്നെ  ചിരിപ്പിച്ചും കരയിപ്പിച്ചും കടന്നു പോയിട്ടുണ്ട്.കുറച്ചുനാള്‍ എന്നെ കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നു എന്നതാവാം എന്റെ പ്രശ്നം എന്ന് ഇപ്പോള്‍ തോന്നുന്നു.അതിനുശേഷം ആരെങ്കിലും എന്നെ കേള്‍ക്കണം എന്ന നിര്‍ബന്ധം എനിക്ക് ഉണ്ടായിതീരുകയായിരുന്നു.എന്തൊക്കെയോ വ്യത്യസ്തമായി ചിന്തിച്ചപ്പോള്‍ -വ്യത്യസ്തം എന്ന് എനിക്ക് തോന്നിയത്  ഈ കാലത്തിന്റെ ബിംബങ്ങള്‍ ചേരുന്ന സംഘങ്ങളുടെ വിമര്‍ശനം ശകതമായപ്പോഴാകണം
            അങ്ങനെ യാത്ര തുടരുകയാണ്‌ ...ഒരര്‍ത്ഥത്തില്‍ ഞാന്‍ തുടങ്ങുകയാവാം ..തീറ്റയും വെള്ളവും തന്നു എന്നെ വളര്‍ത്തിയ എന്റെ അനുഭവങ്ങളെ ഞാന്‍ ഇപ്പോള്‍ ഉപയോഗപെടുത്താന്‍ തുടങ്ങുകയാണ് .എങ്കിലും ഈ യാത്രയില്‍ എനിക്ക് പൊതിച്ചോര്‍ ആകാന്‍ പോകുന്നവയെ എനിക്ക് ഇപ്പോള്‍ നിശ്ചയമില്ല .
                ഈ വാക്കുകളിലെ അര്‍ത്ഥങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും കടപ്പാട് എന്റെ അനുഭവങ്ങള്‍ക്കും ഉത്തരവാദിത്തം എന്നോടും മാത്രമെന്നും ബോധിപ്പിക്കുന്നു .അതുകൊണ്ടുതന്നെ ഈ വാക്കുകളില്‍ ഈ പറച്ചില്‍ അവസാനിക്കാതിരിക്കാനും അതിന്റെ ബാധ്യത സ്വയം ഏറ്റെടുക്കാനുമുള്ള മനസ്സാന്നിധ്യം കൈവരുമെന്നുള്ള പ്രതീക്ഷ എന്നില്‍ നിറയ്ക്കുന്ന ഈ നിമിഷത്തിനു നന്ദിയും രേഖപെടുത്തുന്നു.

No comments:

Post a Comment