Saturday, March 6, 2010

27 ന്റെ ഉന്മാദം


സ്മരണകളിരമ്പുന്നുവെന്നു  പാടി 
പരിഹാസ്യമായൊരു  സമൂഹതൊടു
നെടുവീര്‍പ്പിടും പോലൊരു  ഭാവമാ-
യുടല്‍  ചേര്‍ത്തുവെക്കാനൊരു  കുഞ്ഞുമോഹം


പെറ്റു  വീണതൊരു  വേനല്‍ ദിനങ്ങള്‍ക്കു -
മറ്റത്തു  നിന്നുമിതുപോലൊരു  ദിനം 
ഒറ്റയായി  പിറന്നുവെന്നും  കഥയെന്നു -
മൊറ്റക്കു തന്നെയെന്നുമറിയുന്നു  


വര്‍ഷമിരുപത്തിയേഴിലെത്തുമ്പോഴു    മാത്മ-
ഹര്‍ഷം  വിളമ്പുവാനോര്‍മകളെപ്പോഴും 
നേരിടുമ്പോഴറിയില്ലയെങ്കിലും 
ദൂരെമാറിയൊളി കണ്ണോടു  ചിരിപ്പവര്‍ 
 
വര്‍ത്തമാനത്തിലൂടെ   ചലിക്കുവാന്‍  ഞാനു -
മൊത്തു പോകില്ല  യെന്റെ  വേഗങ്ങളും   
എത്തു  വാനേറെ യുണ്ടെന്നറിയിച്ചു   തന്‍
കര്‍ത്തവ്യബോധം  ഹൃത്തില്‍  നിറച്ചവര്‍


കാത്തു നില്‍പ്പവരെന്‍   കരം  ഗ്രഹിക്കുവാന്‍
ചേര്‍ത്തു  വെച്ചൊരു  തണലും  തടങ്കലും 
നെഞ്ചിലേറ്റി   ഞാനൊരു പോലെയാര്‍ദ്രമായ്   
പുഞ്ചിരികൊണ്ടു  ഘാതമളക്കുന്നു


വേര്‍പെടുത്തലിന്‍  പാപം  ചുമക്കുമീ
മാര്‍ച്ചു  ദിനങ്ങളില്‍  വേര്‍പെട്ടോരീയുടല്‍ 
ചേര്‍ത്തു വെച്ചു  ഞാന്‍   വര്‍ണം  വിതറിയ 
കൂര്‍ത്ത  സ്വപ്നങ്ങളില്‍  ഉന്മാദിയാകുന്നു  ..

No comments:

Post a Comment